പാലക്കാട്: വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ആത്മാര്‍ഥതയുടെ പ്രതിരൂപം. അതായിരുന്നു സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍. സമസ്തയുടെ അമര സാന്നിധ്യമായിരുന്നു അദ്ദേഹം. മുശാവറയിലെ ഏറ്റവും മുതിർന്ന പണ്ഡിതന്‍. ജംഇയ്യതുല്‍ ഉലമയുടെ ട്രഷ റര്‍. ജംഇയ്യതുല്‍ മുഅല്ലിമീന്‍ ട്രഷറര്‍. അരനൂറ്റാണ്ടോളമായി പാലക്കാട് ജില്ലയുടെ കാര്യദര്‍ശി. വിദ്യാഭ്യാസ ബോര്‍ഡിെൻറയും മുഅല്ലിം സംഘടനയുടെയും തുടക്കം തൊട്ടുള്ള സ്പന്ദനങ്ങളറിയുന്ന സംഘാടകന്‍. ഇത്തരത്തില്‍ പണ്ഡിത തറവാട്ടിലെ പഴയ തലമുറയിലെ അവസാന കണ്ണിയാണ് സി.കെ.എം. സാദിഖ് മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടമായത്.
1941ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലാണ് ജനനം. പിതാവിെൻറ തറവാട് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അച്ചിപ്രയില്‍. കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ കീഴിലും പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ കോട്ടുമല അബൂബക്കർ മുസ്ലിയാർക്ക് കീഴിലും ദര്‍സ് പഠനം. പിന്നീടാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേരുന്നത്.
പാലക്കാട് റേഞ്ച്ജംഇയ്യതുല് മുഅല്ലിമീന്‍ പ്രസിഡൻറായിട്ടാണ് സംഘടന രംഗത്തെത്തുന്നത്. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യാഭ്യാസ ബോര്‍ഡിലുമെത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍ ഇ.കെ. ഹസന്‍ മുസ്‌ലിയാരോടൊപ്പം അക്ഷീണം പ്രയത്നിച്ചു. 1976ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തെ മുശാവറയില്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് ഹസന്‍ മുസ്‌ലിയാരായിരുന്നു. 1971ൽ സമസ്ത പാലക്കാട് ജില്ല ഘടകം രൂപവത്കരിച്ചതുമുതൽ ജനറല്‍ സെക്രട്ടറി സാദിഖ് മുസ്‌ലിയാര്‍ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.