തിരുവനന്തപുരം: മൗലികമായ മനുഷ്യാവകാശ ലംഘനത്തിെൻറ ഉത്തമ ഉദാഹരണമാണ് അബ്ദു ന്നാസിർ മഅ്ദനിയെന്നും ഇത്രയുംകാലം ഒരാളെ വിചാരണത്തടവുകാരനാക്കുക എന്നത് അടിസ ്ഥാന പരമായ നീതി നിഷേധമാണെന്നും കവി സച്ചിദാനന്ദൻ. അബ്ദുന്നാസിർ മഅ്ദനിയുടെ ജീവ ൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി സെക്രേട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃത്രിമമായുണ്ടാക്കുന്ന ദേശദ്രോഹകേസുകളുടെ പേരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നിരന്തരം നടക്കുകയാണ്. പത്ത് വർഷത്തിലേറെയായി മഅ്ദനി വിചാരണയില്ലാതെ കഴിയുന്നു. കർണാടക സർക്കാറിൽനിന്നോ പൊലീസിൽനിന്നോ അദ്ദേഹത്തിന് നീതി കിട്ടില്ലെന്ന നിലയിലാണ് കാര്യങ്ങൾ. അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി പരിതാപകരമാണ്.
ക്രൂരവും നിർദയവുമായ സമീപനമാണ് സംവിധാനങ്ങൾ അദ്ദേഹത്തോട് കാട്ടുന്നതെന്നം സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. മഅ്ദനിയോടുള്ള മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വിചാരണ നീളുന്നത് മനുഷ്യത്വരഹിതമാണ്. അനീതിക്ക് അറുതിയുണ്ടാക്കുന്നതിന് വേണ്ടി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. എം.എൽ.എമാരായ വിജയൻപിള്ള, കാരാട്ട് റസാഖ്, കോവൂർ കുഞ്ഞുമോൻ, സി.കെ. ശശീന്ദ്രൻ, വി. അബ്ദുറഹ്മാൻ, സി.കെ. നാണു, മറ്റ് നേതാക്കളായ പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഡോ. നീലലോഹിതദാസ്, ജമീലപ്രകാശം, വി. സുരേന്ദ്രൻപിള്ള, ഭാസുരേന്ദ്രബാബു, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, ഡോ. അലിഫ് ഷുക്കൂർ, പൂന്തുറ സിറാജ്, വർക്കല രാജ്, സാബു കൊട്ടാരക്കര, ശ്രീജ നെയ്യാറ്റിൻകര, മുണ്ടക്കയം ഹുസൈൻ മൗലവി, എം. മെഹബൂബ് തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജലീൽ പുനലൂർ സ്വാഗതവും ൈമലക്കാട് ഷാ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.