മഹിഷിയുടെ പുനർജനിയാകരുത് സംസ്ഥാന സർക്കാരെന്ന് പി.സി. ജോർജ്

കോട്ടയം: നന്മയും വിശ്വാസവും തകർക്കാനിറങ്ങിയ മഹിഷിയുടെ പുനർജനിയാകരുത് സംസ്ഥാന സർക്കാരെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കേരള ജനപക്ഷം ആരംഭിച്ച വിശ്വാസ നിഷേധ വിരുദ്ധ പ്രചാരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിക്കുയായിരുന്നു അദ്ദേഹം.

അയ്യപ്പനും വാവരും സങ്കൽപ വ്യക്തികളായിരുന്നില്ലെന്നും മഹിഷി നിഗ്രഹം പഴംപുരാണമല്ലെന്നും വിശ്വസിക്കുന്ന ഭക്ത ജനകോടികളെ വെല്ലുവിളിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പ വിഗ്രഹത്തിെൻറ ചൈതന്യം ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ കേരളത്തിലെന്തും സംഭവിക്കട്ടെയെന്ന ധാർഷ്ട്യം എന്തായാലും നന്മക്കുവേണ്ടിയല്ല.

ശബരിമല സന്നിധിയിൽ യുവതി പ്രവേശനമുണ്ടായാൽ സർക്കാർ പ്രതീക്ഷിക്കുന്നതുപോലെയുള്ള പ്രതികരണങ്ങളാവില്ല കേരളത്തിലുണ്ടാകാൻ പോകുന്നത്. വലിയ കലാപമുണ്ടാക്കാൻ കാത്തിരിക്കുന്നവരുടെ കൈയിൽ ആയുധം നൽകി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായ നിലപാടാണ് പല മന്ത്രിമാരും സ്വീകരിച്ചിട്ടുള്ളത്. വൻസംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ സഹായികളായി ചില പൊലീസ്-സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടോയെന്ന പരിശോധന പോലും സർക്കാർ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Sabarimala Women Entry PC George -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.