പമ്പ: ശബരിമലയിൽ ആചാരലംഘനം നടന്നാൽ നട അടക്കുന്ന കാര്യത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയിൽ നിന്ന് ഉപദേശം തേടിയിട്ടിെല്ലന്ന് തന്ത്രി കണ്ഡരര് രാജീവര്. നട അടച്ച് താക്കോൽ എക്സിക്യൂട്ടീവ് ഓഫീസറെ ഏൽപ്പിച്ച് മലയിറങ്ങാനുള്ള തീരുമാനം സംബന്ധിച്ച് കുടുംബത്തിലെ മുതിർന്ന കാരണവരുടെ അഭിപ്രായം മാത്രമേ തേടിയിട്ടുള്ളൂവെന്നും തന്ത്രി വ്യക്തമാക്കി.
മറ്റ് അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മാസ പൂജക്കായി നട തുറന്ന ദിവസങ്ങളിൽ ആരുമായും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നടയടച്ച് മലയിറങ്ങാനുള്ള തീരുമാനം തന്നോട് സംസാരിച്ച ശേഷമാണ് തന്ത്രി കൈക്കൊണ്ടതെന്ന് ശ്രീധരൻ പിള്ള പറയുന്ന വിഡിയോ പുറത്തു വന്നിരുന്നു. എന്നാൽ തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്നാണ് പിന്നീട് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.