പുനലൂർ: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകസംഘം വഴിതെറ്റി അച്ചൻകോവിൽ വനത്തിൽ കുടുങ്ങി. തിരുനെൽവേലിയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി എത്തിയതാണ് സംഘം. ഒരു കുട്ടിയും വയോധികനും സംഘത്തിലുണ്ട്. ശനിയാഴ്ച രാത്രി വൈകിയും ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടില്ല.
കല്ലേലി, കോന്നി വഴിയുള്ള കാനനപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ശനിയാഴ്ച വൈകീട്ട് കാട്ടിൽ കുടുങ്ങിയത്. അച്ചൻകോവിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് ഇവർ കുടുങ്ങിയത്. വന്യജീവികളുടെ ആവാസ കേന്ദ്രമാണ്. വഴിതെറ്റിയ സംഘം അച്ചൻകോവിൽ ആറിന്റെ തീരത്തെ പാറപ്പുറത്ത് അഭയം പ്രാപിച്ചു. കൈവശമുള്ള ആഹാരവും വെള്ളവും തീർന്നു.
മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ ഉൾഭാഗത്താണ് ഇവർ അകപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരുമായി മൊബൈൽ ഫോണിൽ ബന്ധപ്പെടാനാകുന്നുണ്ട്. എന്നാൽ, ഏത് ഭാഗത്താണ് കുടുങ്ങിയതെന്ന് പറയാൻ ഇവർക്ക് കഴിയുന്നില്ല. വിവരമറിഞ്ഞ പൊതുപ്രവർത്തകർ വനം, പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.