അരീക്കോട് (മലപ്പുറം): സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറും നടത്തിയ ഗൂഢാലോചനയാണ് കനകദുർഗയുടെ ശബരിമല ദർശനത്തിന് കാരണമായതെന്ന് സഹോദരൻ ഭരത് ഭൂഷൺ. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബമാണ് തേൻറത്. സഹോദരിയുടെ നിലപാടിനോട് വിയോജിക്കുന്നു.
ശബരിമല ദർശന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മടങ്ങിയ കനകദുർഗയെ പൊലീസ് സംരക്ഷണയിൽ മലപ്പുറത്തെത്തിക്കാമെന്ന് എസ്.പി അന്ന് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് വിളിച്ച അദ്ദേഹം പറഞ്ഞത് വേറെ ചില കണക്കുകൂട്ടലുകളുണ്ടെന്നാണ്. പൂർണ സംരക്ഷണയിൽ ശബരിമലയിൽ കയറ്റാമെന്ന് എസ്.പി പറഞ്ഞതിെൻറ ശബ്ദരേഖ കൈയിലുണ്ടെന്നും ഭരത് ഭൂഷൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.