തിരുവനന്തപുരം: ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ ശരണം വിളിക്ക് പകരം പോർവിളിയാണ് മുഴങ്ങുന്നത്. കണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകിസി.പി.എമ്മും ആർ.എസ്.എസും ശബരിമലയിലേക്ക് അയച്ചു. സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
ശബരിമല യുവതീ പ്രവേശനത്തെ മുൻനിർത്തി വർഗീയത വളർത്താനുള്ള സാഹചര്യം ബി.ജെ.പി മുതലെടുക്കുന്നു. സി.പി.െഎയുടെ നിശബ്ദത അപകടകരമാണ്. വീരേന്ദ്രകുമാറും സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കണം. വിഷയത്തിൽ സാംസ്കാരിക നായകരും ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അമിത് ഷായുടെ സന്ദർശനം ശബരിമലയിലെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ വേണ്ടിയായിരുന്നു. ശബരിമലയിലെ മാധ്യമ വിലക്ക് അറിയാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. ശബരിമല വിഷയത്തിൽ കടുംപിടുത്തം ഗുണം ചെയ്യില്ല. മുഖ്യമന്ത്രി യാഥാർഥ്യ ബോധവും പക്വതയും കാണിക്കണം. ഇവിടെ മുഖ്യമന്ത്രി പരാജയപ്പെട്ടാൽ പരാജയപ്പെടുന്നത് നമ്മളായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.