കൊച്ചി: ശബരിമല ബസ് സർവീസ് സംബന്ധിച്ച് സംസ്ഥാന സർക്കാറിനോടും കെ.എസ്.ആർ.ടി.സിയോടും ഹൈകോടതി വിശദീകരണം തേടി. നിലയ്ക്കൽ നിന്നും പമ്പയിലേക്ക് അയ്യപ്പ ഭക്തരെ എത്തിക്കാനുള്ള മതിയായ സൗകര്യം ഉണ്ടോയെന്ന് ഹൈകോടതി ആരാഞ്ഞു. ചെയിൻ സർവീസ് നടത്താനുള്ള ബസുകളുണ്ടോ എന്നും കോടതി ചോദിച്ചു.
പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 500ഓളം ബസുകൾ വേണം. ഇത്രയും ബസുകൾ പാർക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാണോ എന്ന് സർക്കാർ വിശദികരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമല യാത്രക്കാരോട് കെ.എസ്.ആർ.ടി.സി അമിത ചാർജ് ഈടാക്കിയെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.