പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഇൗ മാസം 18 വരെ നീട്ടി കലക്ടർ പി.ബി. നൂഹ് ഉത്തരവിറക്കി. ശബരിമല ദർശനത്തിനെത ്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെയും തീർഥാടകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിലവിലുള്ള നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന ജില്ല പൊലീസ് മേധാവിയുടെ അപേക്ഷ പ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്.
പ്രതിഷേധക്കാർ ശബരിമലയുടെ പല ഭാഗങ്ങളിലും കേന്ദ്രീകരിക്കാനും ജനങ്ങളുടെയും തീർഥാടകരുടെയും ഇടയിൽ നുഴഞ്ഞുകയറി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുള്ള സാഹചര്യത്തിൽ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരുടെ റിപ്പോർട്ടുകളുടെയും ശബരിമലയിലെ സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കിയതിെൻറയും അടിസ്ഥാനത്തിൽ മുൻകരുതലെന്ന നിലയിൽ നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരാമെന്ന് ശബരിമല അഡിഷനൽ ജില്ല മജിസ്ട്രേറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.