തൃശൂർ: ആർ.എസ്.എസ്. വേദി പങ്കിട്ടതിന് കോൺഗ്രസ് നേതാവ് തോമസ് തത്തംപിള്ളിക്ക് ഡി.സി.സിയുടെ ശാസനയും താക്കീതും. കഴിഞ്ഞ തിങ്കളാഴ്ച ഊരകത്ത് സി.പി.എം നേതാവ് പ്രഫ.കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത ആർ.എസ്.എസിെൻറ പഠനോപകരണ വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ് തോമസ് തത്തംപിള്ളിയായിരുന്നു. തോമസ് തത്തംപിള്ളിയിൽനിന്ന് കോൺഗ്രസ് വിശദീകരണം േതടിയിരുന്നു.
ആശയപരമായും ആദർശപരമായും കോൺഗ്രസിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത സംഘടനയാണ് ആർ.എസ്.എസ്. മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന് ഓർമിപ്പിക്കുന്നുവെന്നും ഇത് താക്കീതും ശാസനയുമായി കണക്കാക്കണമെന്നും തോമസ് തത്തംപിള്ളിക്കുള്ള നടപടിയിൽ ജില്ല കോൺഗ്രസ് കമ്മിറ്റി വിശദീകരിച്ചു. വർഗീയ ഫാഷിസ്റ്റ് സംഘടനകൾ നടത്തുന്ന ഒരു പരിപാടിയിലും മേലിൽ സഹകരിക്കരുതെന്നും എല്ലാവരെയും ഒന്നായി കാണുന്ന മൂല്യം സൂക്ഷിക്കുന്നതാണ് കോൺഗ്രസ് ആശയമെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. പരിപാടിയിൽ പെങ്കടുത്തതിന് കെ.യു. അരുണൻ എം.എൽ.എയെ സി.പി.എം പരസ്യമായി ശാസിക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.