കോഴിക്കോട്: അന്നം തേടാൻ വലിയങ്ങാടിയിലിറങ്ങി പട്ടത്തിെൻറ നൂലിൽ കാലുടക്കി വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിനെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി.
ഏതു നിമിഷവും ഷോക്കേറ്റ് കത്തിക്കരിയുമെന്ന സ്ഥിതിയിലായ അമ്പലപ്രാവിനെയാണ് തൊഴിലാളികളും ഫയർഫോഴ്സും വൈദ്യുതി ജീവനക്കാരും ചേർന്ന് മണിക്കൂറോളം സാഹസപ്പെട്ട് രക്ഷിച്ചത്.
വ്യാഴാഴ്ച ഉച്ചക്കു ശേഷം 2.30 ഓടെ പഴയ പാസ്പോർട്ട് ഓഫിസിന് സമീപമാണ് പ്രാവ് കുടുങ്ങി തൂങ്ങിയാടുന്നത് നാട്ടുകാർ കണ്ടത്. ഉടൻ ബീച്ച് ഫയർ േസ്റ്റഷനിൽ അറിയിച്ചതോടെ സീനിയർ ലീഡിങ് ഫയർമാൻ അബ്ദുൽ ഷുക്കൂറിെൻറ നേതൃത്വത്തിെല സംഘം കുതിച്ചെത്തി.
11 കെ.വി ലൈനിലാണ് കുടുങ്ങിയതെന്നതിനാൽ വൈദ്യുതി ഒഫിസിൽ വിവരം അറിയിക്കുകയായിരുന്നു. വൈദ്യുതി ജീവനക്കാർ ലൈൻ ഓഫാക്കി പോസ്റ്റിൽ കയറിയപ്പോൾ ചിറക് ചുറ്റി പ്രാവ് താഴെ വീണ് അപകടം പറ്റാതിരിക്കാൻ ഫയർഫോഴ്സ് രക്ഷാവലയൊരുക്കി.
എന്തിനും തയാറായി തൊഴിലാളികളും നിരന്നു. ലൈനിലെ ചരട് മുറിച്ച് വൈദ്യുതി ഉദ്യോഗസ്ഥർ പ്രാവിനെ മാറത്തണച്ച് താഴെയെത്തിച്ചതോടെ അങ്ങാടിയിൽ ആശ്വാസം പരന്നു. തുടർന്ന് ചരട് മുഴുവൻ വെട്ടിമാറ്റി ആഘോഷമായി വിട്ടയക്കുകയായിരുന്നു. പ്രാവിനെ രക്ഷിക്കുന്നത് കാണാൻ ഏറെപേർ തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.