ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ ട്രോഫി: എെൻറ ഗോവിന്ദൻ മാഷേ ഇങ്ങനെയാണോ തെറ്റ് തിരുത്തുന്നതെന്ന് റിജിൽ മാക്കുറ്റി

വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ ​ട്രോഫി സമ്മാനിച്ചത് വിവാദത്തിൽ. എ​െൻറ ഗോവിന്ദൻ മാഷേ ഇങ്ങനെയാണോ നിങ്ങൾ തെറ്റ് തിരുത്തുന്നതെന്ന ചോദ്യമുന്നയിക്കുകയാണ് ​യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി.

ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ എം. ഷാജറാണ് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി പ്രീമിയല്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെൻറിൽ ചാമ്പ്യന്മാരായ സി.കെ.ജി. വഞ്ഞേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ആകാശ് തില്ലങ്കേരി ഏറ്റുവാങ്ങിയത്. ട്രോഫി സമ്മാനിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാരായി പ്രത്യക്ഷപ്പെടുന്ന ആകാശിനേയും അര്‍ജുന്‍ ആയങ്കിയേയും പോലെയുള്ളവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി നേരത്തെ ഡി.വൈ.എഫ്.ഐ തന്നെ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് റിജിൽ മാക്കുറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റ്: കുറിപ്പിന്റെ പൂർണ രൂപം:`` ഡി.വൈ.എഫ്.ഐ നേതാവ് ഷാജിർ ആണ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി കൊടുക്കുന്നത്. ആകാശ് തില്ലങ്കേരിയെ അങ്ങനെ തള്ളാൻ ഷാജിറിന് കഴിയോ? സ്വർണ്ണക്കള്ളകടത്ത് കേസ് നടക്കുമ്പോൾ തില്ലങ്കേരി ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ ഷാജിറിൻ്റെ ഫ്യൂസ് പോയതാ. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ആകാശ് തില്ലങ്കേരിയെ കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ഷാജിർ ചോദിച്ചത് ആര് ,ഏത്, കോയി കൊച്ച എന്നൊക്കെ പറഞ്ഞ് തള്ളി മറിച്ച പഹയനാ... ഇപ്പോൾ ട്രോഫി കൊടുത്ത് അരികിൽ നിൽക്കുന്നത് എൻ്റെ ഗോവിന്ദൻ മാഷേ ഇങ്ങനെയാണോ നിങ്ങൾ തെറ്റ് തിരുത്തുന്നത്''.

Tags:    
News Summary - Rijil Makooty Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.