കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനഃസംഘടന മൂന്ന് വർഷത്തിന് ശേഷം; ഇത്രയും നീളുന്നത് ചരിത്രത്തിലാദ്യം

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത് മൂന്ന് വർഷത്തിന് ശേഷം. ചരിത്രത്തിലാദ്യമായാണ് പുനഃസംഘടന ഇത്രയും നീളുന്നത്. 2019 മേയ് 24നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. ഇതിന് ശേഷം കേന്ദ്ര സർക്കാർ കമ്മിറ്റി പുനഃസംഘടിപ്പിച്ചില്ല.

നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി അവസാനിച്ചാൽ പുതിയ കമ്മിറ്റിയെ കേന്ദ്രം പുനഃസംഘടിപ്പിക്കുകയും 45 ദിവസത്തിനകം ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ തെരഞ്ഞെടുക്കുകയുമാണ് രീതി. പരമാവധി ആറ് മാസം വരെയാണ് ഇതിന് മുമ്പ് കമ്മിറ്റി അംഗങ്ങൾ ഇല്ലാതിരുന്നത്. എൽ.ജെ.പിയുടെ ലോക്സഭാംഗമായിരുന്ന ചൗധരി മെഹബൂബ് അലി കൈസറായിരുന്നു അവസാന ചെയർമാൻ. ഇതിനിടെ ഹജ്ജ് കമ്മിറ്റി മുൻ അംഗമായിരുന്ന ശൈഖ് ജിന നബിയെ ആക്ടിങ് ചെയർമാനായി ചുമതലപ്പെടുത്തിയിരുന്നു.

2020 ജൂൺ എട്ടിന് ഇദ്ദേഹവും സ്ഥാനം ഒഴിഞ്ഞു. 1964ൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപവത്കരിച്ചത് മുതൽ ഇത്രയും ദീർഘകാലം പുനഃസംഘടിപ്പിക്കാതിരുന്നിട്ടില്ല. 2020, 2021 വർഷങ്ങളിൽ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ തീർഥാടകർക്ക് ഹജ്ജിന് അവസരം ഉണ്ടായിരുന്നില്ല. ഈ വർഷത്തെ ഹജ്ജ് ആക്ഷൻ പ്ലാൻ തയാറാക്കിയതും ഇതുവരെയുള്ള പ്രവർത്തനങ്ങളും ഉദ്യോഗസ്ഥതലത്തിലായിരുന്നു ഏകോപിപ്പിച്ചത്.

2022ൽ നിലവിലുള്ള ഹജ്ജ് നയത്തിന്‍റെ കാലാവധി അവസാനിക്കും. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഹജ്ജ് നയം രൂപവത്കരിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങളും പുതിയ കമ്മിറ്റിയുടെ മേൽനേട്ടത്തിലാണ് നടക്കുക.

Tags:    
News Summary - Reorganization of the Central Hajj Committee after three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.