തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ റിമാൻഡ് പ്രതി. റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. അഞ്ചുമണിക്കൂറോളം ഇയാൾ സ്റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സി.ഐ ഉൾപ്പെടെ 20 ഓളം പൊലീസ് ഉദ്യോഗസ്രെയും 12ഓളം ജയിൽ ജീവനക്കാരെയുമാണ് നിരീക്ഷണത്തിലാക്കിയത്. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇയാളെ ഉടന്‍ മാറ്റും.
ഇയാൾക്ക് രോഗബാധയുണ്ടായതെങ്ങനെ എന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ പാർപ്പിച്ചിരുന്നത് തിരുവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. അതിനാൽ ജയിലിൽ സമ്പർക്കത്തിലായവരുടെയും പട്ടിക തയാറാക്കി വരികയാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് തടവുകാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.