കൽപറ്റ: കല്യാണവസ്ത്രമുടുത്ത് ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂ ചാർത്തി റാബിയ പുറത്തേക് കിറങ്ങുമ്പോൾ നിരവധി പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മേപ്പാടി സെൻറ് ജോസഫ് യു.പി സ ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് ഞായറാഴ്ച കല്യാണവീടായി മാറി.
11 വർഷം മുമ്പ് ഭ ർത്താവ് മരിച്ച ചൂരൽമല ചേലമ്പാടൻ ജുമൈലത്തും മക്കളും അപ്രതീക്ഷിതമായാണ് മേപ്പാടിയിലെ ക്യാമ്പിലെത്തിയത്. മകൾ റാബിയയുടെ നിക്കാഹ് ആഗസ്റ്റ് നാലിന് നടന്നിരുന്നു. 18ന് വിവാഹ സൽക്കാരവും നിശ്ചയിച്ചു. വീടു ചെറുതായി മോടിപിടിപ്പിച്ചു, ക്ഷണക്കത്തടിച്ചു, പുതുവസ്ത്രങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് എട്ടിന് മലവെള്ളപ്പാച്ചിലിൽ വീട്ടിൽ വെള്ളം കയറിയത്. വിവാഹവസ്ത്രങ്ങളും വീട്ടുപകരണങ്ങളും പ്രളയജലം കൊണ്ടുപോയി. കൈയിൽ പെറുക്കാവുന്നത് എടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ക്യാമ്പിൽ ദുഃഖിതരായി കഴിഞ്ഞ ഉമ്മെയയും മകളെയും അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളും സുമനസ്സുകളും കൂടെനിന്ന് ആശ്വസിപ്പിച്ചു. അഞ്ചു പവൻ ആഭരണവും ഭക്ഷണമൊരുക്കാനുള്ള സാധനങ്ങളും സംഭാവനയായി ലഭിച്ചു. മുേമ്പ നിശ്ചയിച്ച ദിവസം തന്നെ സ്കൂൾ മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. ജുമൈലത്തിെൻറ കണ്ണുകൾ ആനന്ദ കണ്ണീർ പൊഴിച്ചു. മകൾ റാബിയയും പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫിയും പുതുജീവിതം തുടങ്ങി. എട്ടിന് പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച ഹാജിറ, റാബിയയുടെ ബന്ധുവാണ്. വരൻ മുഹമ്മദ് ഷാഫി പേരാമ്പ്ര പള്ളിമുക്ക് നടത്തലയ്ക്കൽ അബൂബക്കറിെൻറയും സൈനബയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.