കൊണ്ടോട്ടി: ആർ.എസ്.എസിെൻറ രാഷ്ട്രീയ അജണ്ട ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ നടപ്പാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയെന്ന് ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ. ‘ഫാഷിസത്തിന് മാപ്പില്ല, നീതിനിഷേധം നടപ്പില്ല’ മുദ്രാവാക്യമുയർത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും ശക്തമായ മാർക്കറ്റിങ് ടീമാണ് ബി.ജെ.പിക്കുള്ളത്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇത്തരത്തിലുള്ള മാർക്കറ്റിങ് സംഘം ഇന്ത്യയിൽ നിലവിലില്ല. ദരിദ്രെൻറ പണക്കാരോടുള്ള അസൂയയെ ചൂഷണം ചെയ്താണ് നോട്ട് നിരോധനം മോദി ഇത്തരത്തിൽ നടപ്പാക്കിയത്. ഉത്തരേന്ത്യൻ രീതിയിലുള്ള ഹിന്ദു-മുസ്ലിം വർഗീയത കേരളത്തിലും നടപ്പാക്കാനാണ് ശ്രമം. ഇതിനെതിരെ ഗ്രാമതലത്തിൽ ഉൗന്നിയുള്ള പ്രവർത്തനമാണ് ആവശ്യം. കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല പട്ടിണിപ്പാവങ്ങളായ ഉത്തരേന്ത്യൻ ജനതക്ക് ആവശ്യം. ക്രൂര പീഡനങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ക്ക് സഹായങ്ങളും പിന്തുണയുമാണ് നാം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാര്‍ ഫാഷിസ്റ്റുകളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ഉത്തരേന്ത്യയിലെ പീഡിതര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് നൽകുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങില്‍ കൈമാറി.
അബ്ദുസ്സമദ് പൂക്കോട്ടൂർ, ടി.വി. ഇബ്രാഹീം എം.എൽ.എ, നാസർ ൈഫസി കൂടത്തായി, ഒാണമ്പിള്ളി മുഹമ്മദ് ഫൈസി, റഷീദ് ഫൈസി വെള്ളാലിക്കോട് എന്നിവർ സംസാരിച്ചു.
ഹജ്ജ് കമ്മിറ്റി അംഗം അഹ്മദ് മൂപ്പന്, പി.എ. ജബ്ബാര്‍ ഹാജി, കെ.കെ.എസ്. തങ്ങൾ, ഫക്രുദ്ദീൻ തങ്ങൾ, ഹസൻ സഖാഫി പൂക്കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ സ്വാഗതവും റഷീദ് ഫൈസി വെള്ളാലിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.