തിരൂർ: പല്ലാറിൽ തോട്ടിൽ ഒഴുക്കിൽപെട്ട മകനെയും ബന്ധുവിെൻറ മകനെയും രക്ഷിച്ച യുവാവിന് ദാരുണാന്ത്യം. ബി.പി അ ങ്ങാടി സ്വദേശിയും അജിതപ്പടിയിൽ താമസക്കാരനുമായ കൊണ്ടാപറമ്പിൽ അബ്ദുൽ റസാഖാണ് (38) ഒഴുക്കിൽപെട്ട് കുഴഞ്ഞുവീണ ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
വീട്ടിൽ വെള്ളം കയറിയതുമൂലം ഇവർ പല്ലാറിലെ ഭാര്യാവസ തിയിലേക്ക് തൽക്കാലം താമസം മാറിയിരുന്നു. ഇതിന് സമീപത്തെ തോട്ടിൽ അബദ്ധത്തിൽ വീണ മകൻ അലാഹുദ്ദീനെയും ഭാര്യാസഹോദരെൻറ മകൻ നിഹാലിനെയും രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും പിന്നീട് കുഴഞ്ഞുവീണ റസാഖ് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും റസാഖിെന ഉടനെ തിരൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പ് നടന്ന മകൾ ഷെഹാദിയയുടെ വിവാഹത്തിനായി അടുത്തിടെയാണ് റസാഖ് ദുബൈയിൽനിന്ന് എത്തിയത്. ഭാര്യ: നസീറ. മറ്റൊരു മകൻ: അൽ അമീൻ. മരുമകൻ: റെമീസ്. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.
റസാഖിെൻറ അപ്രതീക്ഷിത മരണം നാട്ടുകാരെ കണ്ണീരിലാഴ്ത്തി
തിരൂർ: തിരുനാവായ പല്ലാറിൽ തോട്ടിലെ വെള്ളക്കെട്ടിൽ റസാഖ് കുഴഞ്ഞുവീണ് മരിച്ച സംഭവം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. മകൻ അലാഹുദ്ദീനെയും ഭാര്യാസഹോദരെൻറ മകൻ നിഹാലിനെയും രക്ഷിച്ചതിന് ശേഷമായിരുന്നു റസാഖിെൻറ ദാരുണാന്ത്യം. മരണമുഖത്തുനിന്ന് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിനുശേഷം റസാഖ് കുഴഞ്ഞുവീഴുകയായിരുന്നു.
ഒരാഴ്ച മുമ്പുനടന്ന മകൾ ഷെഹാദിയയുടെ വിവാഹത്തിന് ദിവസങ്ങൾക്കുമുമ്പ് വിദേശത്ത് നിന്നെത്തിയതായിരുന്നു ബി.പി അങ്ങാടി സ്വദേശിയും അജിതപ്പടിയിൽ താമസക്കാരനുമായ അബ്ദുൽ റസാഖ്. എന്നാൽ, കനത്ത മഴയിൽ അജിതപ്പടിയിലെ വീട്ടിൽ വെള്ളം കയറിയതോടെ റസാഖും കുടുംബവും പല്ലാറിലെ ഭാര്യവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ദുൈബയിൽ സ്കൂൾ ബസിലെ ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.