വയനാട്ടിൽ വീണ്ടും പീഡനം; പീഡനത്തിനിരയായവരും പീഡിപ്പിച്ചവരും പ്രായപൂർത്തിയാകാത്തവർ

മാനന്തവാടി: വയനാട്ടിൽ  വീണ്ടും കൂട്ടപീഡനം നടന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഇത്തവണ ഇരകളായവരും പീഡിപ്പിച്ചവരും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാലയത്തിലെ രണ്ട് വിദ്യാര്‍ഥിനികളും ഒരു വിദ്യാർഥിയുമാണ് പീഡനത്തിനിരയായത്. ഏഴും എട്ടും വയസ്സുള്ള രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികളാണ് ഇവർ. പഠനത്തിൽ മിടുക്കരായ വിദ്യാർഥിനികളും വിദ്യാർഥിയും ക്ലാസിൽ മൂകരായി ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട അധ്യാപകർ വിവരങ്ങൾ ആരായുകയും കൂടുതൽ വിവരങ്ങൾക്കായി കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തതോടെയാണ്  വിവരം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂള്‍ പ്രധാനാധ്യാപകൻ തലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഇതിെൻറ അടിസ്ഥാനത്തില്‍ തലപ്പുഴ പൊലീസ് പോക്‌സോ ഉൾപ്പെടെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലുദിവസം മുമ്പാണ് പീഡനം നടന്നത്. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് സൂചനയുണ്ട്. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടറുടെ ചുമതല കൂടി വഹിക്കുന്ന പുല്‍പള്ളി സി.ഐ അബ്ദുൽ ബഷീറിെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കുട്ടികളിൽനിന്ന് മൊഴിയെടുത്തു. രാത്രിയോടെ കൽപറ്റ പോക്സോ കോടതിയിൽ എത്തിച്ച ഇരകളിൽനിന്ന് ജഡ്ജി മൊഴി രേഖപ്പെടുത്തി. കോടതി ഉത്തരവ് പ്രകാരമേ ഇരകളെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയുള്ളൂ.
 

Tags:    
News Summary - rape wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.