ബാലരാമപുരം: വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോവളം എം.എൽ.എ എം. വിൻസെന്റിനെതിരെ പീഡന ശ്രമത്തിന് ബാലരാമപുരം പൊലീസ് കേസെടുത്തു. നേരത്തെ എം.എൽ.എക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിെൻറ അന്വേഷണച്ചുമതല കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാബീഗത്തിന് സംസ്ഥാന പൊലീസ് മേധാവി കൈമാറിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഗുളിക കഴിച്ച് അബോധാവസ്ഥയിലായ വീട്ടമ്മയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭർത്താവാണ് എം.എൽ.എക്കെതിരെ നെയ്യാറ്റിൻകര സി.ഐക്ക് പരാതി നൽകിയത്. അയൽവാസിയായ വീട്ടമ്മയോട് നാലുമാസമായി നിരന്തരം എം.എൽ.എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നാണ് പരാതി. ഇക്കാര്യത്തിൽ പലതവണ എം.എൽ.എക്ക് താക്കീത് നൽകിയെങ്കിലും അതു തുടർെന്നന്നും ഭർത്താവ് ബാലരാമപുരം എസ്.ഐക്ക് മൊഴി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് 294 (ബി), 501(1), 560,120 എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.