കൊല്ലം: രൻജിത് ജോൺസൺ വധക്കേസിലെ പ്രധാന പ്രതികൾ പുതുച്ചേരിയിൽ പിടിയിലായി. സ്ത്രീ ഉൾെപ്പടെ നാലു പേരാണ് പിടിയിലായത്. പുതുച്ചേരിക്കും തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ഇടയിലുള്ള ലോഡ്ജിൽ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതികളെ പുതുച്ചേരി െപാലീസിെൻറ സഹായത്തോടെയാണ് കൊല്ലം സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.
പാമ്പ് മനോജ്, കാട്ടുണ്ണി, കുക്കു, കാട്ടുണ്ണിയുടെ കാമുകി എന്നിവരാണ് സംഘത്തിലുള്ളത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊല്ലം സിറ്റി പൊലീസ് കമീഷണർ പുതുച്ചേരിയിലെ പൊലീസ് മേധാവിയുമായി ബന്ധപ്പെടുകയും താമസസ്ഥലം വളഞ്ഞ് പിടികൂടുകയുമായിരുന്നു.
പ്രതികളെ കൊല്ലത്തേക്ക് കൊണ്ടുവരുന്നതിനായി കിളികൊല്ലൂർ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പുതുച്ചേരിയിലേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സംഘം കൊല്ലത്തെത്തും. കസ്റ്റഡിയിൽ വാങ്ങിയ വിഷ്ണുവുമായി അന്വേഷണസംഘം കൊലപാതകം നടന്ന ചാത്തന്നൂർ പോളച്ചിറയിൽ നടത്തിയ തെളിവെടുപ്പിൽ രൻജിത്തിനെ അടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച വടി കണ്ടെത്തി.
ആഗസ്റ്റ് 15 നാണ് കൊറ്റങ്കര അയ്യരുമുക്കിന് സമീപമുള്ള വീട്ടിൽ നിന്നും പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ രൻജിത്തിനെ കാറിൽ കയറ്റിക്കൊണ്ടു പോയി പോളച്ചിറയിലെത്തിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കാറിൽ തമിഴ്നാട്ടിലെ പാറക്വാറിയിൽ എത്തിച്ച് മറവ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.