പാലക്കാട്: ആലത്തൂർ എം.പി രമ്യ ഹരിദാസിന് പുതിയ കാറായി. ലോണെടുത്താണ് 21 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്റ്റ സ്വന ്തമാക്കിയത്. നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണപ്പിരിവിലൂടെ രമ്യ ഹരിദാസിന് കാർ വാങ്ങി നൽകാൻ തീരുമാനി ച്ചത് വിവാദമായിരുന്നു.
മണ്ഡലാടിസ്ഥാനത്തിൽ രണ്ട് ലക്ഷം രൂപ വീതം പിരിച്ച് കാർ വാങ്ങാനായിരുന്നു തീരുമാനം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വിമർശനവുമായി രംഗത്തെത്തിയോടെയാണ് അന്ന് പിരിവിട്ട് കാർ വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചത്. പിന്നീട് പിരിച്ച തുക തിരിച്ചു നൽകി വിവാദം അവസാനിപ്പിക്കുകയായിരുന്നു.
ഇപ്പോൾ ബാങ്ക് വായ്പയെടുത്താണ് കാർ സ്വന്തമാക്കിയത്. മുൻ എം.പി വി.എസ്. വിജയരാഘവൻ കാറിെൻറ താക്കോൽ കൈമാറി. വാഹനത്തിന് മാസം 43,000 രൂപ തിരിച്ചടവുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിെൻറ കാറായിരുന്നു ഇത്രകാലം രമ്യ ഉപയോഗിച്ചിരുന്നത്.
കാർ ആലത്തൂർ മണ്ഡലത്തിന് വേണ്ടി വാങ്ങിയതാണ്. ജനപ്രതിനിധിയായിരിക്കുന്നിടത്തോളം കാലം ഈ കാർ ഉപേയാഗിക്കും. ജനപ്രതിനിധി അല്ലാതായാലും കാർ മണ്ഡലത്തിൽ തന്നെ ഉണ്ടാവുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.