മലപ്പുറം: അബ്ദുന്നാസിർ മഅ്ദനിയുടെ സുരക്ഷക്ക് ഭീമമായ തുക ആവശ്യപ്പെട്ട സംഭവം കർണാടക മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗളൂരു സിറ്റി പൊലീസ് കമീഷണറാണ് ഇതിന് പിന്നിലെന്നാണ് മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ഓഫിസിൽനിന്ന് ലഭിച്ച വിവരമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മഅ്ദനി വിഷയവുമായി കഴിഞ്ഞ ദിവസം പി.ഡി.പി നേതാക്കൾ തന്നെ വന്നുകണ്ടിരുന്നു. തുടർന്ന്, സിദ്ദരാമയ്യയുമായി ബന്ധപ്പെട്ടു. സുരക്ഷക്കാവശ്യമായ സംഖ്യ മഅ്ദനി സ്വന്തം നിലക്ക് വഹിക്കണമെന്ന് സുപ്രീംകോടതിയെ അറിയിച്ചതിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നായിരുന്നു ഓഫിസിൽ നിന്നുള്ള മറുപടി. മഅ്ദനിക്ക് സ്വാഭാവിക നീതി ലഭിക്കണം. രോഗബാധിതയായ ഉമ്മയെ കാണാനും മകെൻറ വിവാഹത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് അവകാശമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.