തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കരയിലെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചാണക വെള്ളം തളിച്ച് ശുദ്ധിപ്രഖ്യാപനം നടത്തിയത്തോടെ ബി.ജെ.പി യുടെ വികൃതമായ ദലിത് വിരുദ്ധ മുഖമാണ് പുറത്ത് വരുന്നത്. സത്യാഗ്രഹ സമരംപോലും ദഹിക്കാത്ത ഫാസിസ്റ്റുകള്‍ നടത്തിയ ശുദ്ധീകരണത്തിലൂടെ കേരളത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. മനുഷ്യവിരുദ്ധവുമായ നടപടിയുടെ പേരില്‍ പട്ടികജാതി -പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.