രാഹുലിനെതിരായ സ്ഥാനാർഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് െചന്നിത്തല

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിെര സ്ഥാനാർഥിയെ പിൻവലിക്കാൻ തയാറായില്ലെങ്കിൽ ഇടതുപക്ഷത്തിേൻ റത് ഹിമാലയൻ മണ്ടത്തരമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശീയതലത്തിൽ കോൺഗ്രസുമായി യോജിച്ച്  മതേതര പ്ലാറ്റ്ഫോം ഉണ്ടാക്കുന്നതിനെ പൊളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എം നേതാക്കളുമാണെന്നും അവർ നൽകുന്ന സേന്ദശം എന്താണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്ധമായ കോൺഗ്രസ് വിരോധം െവച്ചുപുലർത്തുകയും അവസരവാദ നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി. പാർട്ടി സമിതികളിൽ കോൺഗ്രസ് ബന്ധത്തെ എതിർത്തു. യെച്ചൂരിയെ ഒറ്റപ്പെടുത്തി.

ഇടതുമുന്നണിയുെട രാഷ്ട്രീയ ശത്രു ആരെന്ന് കണ്ടെത്താനാകാത്ത പ്രതിസന്ധിയിലാണ് സി.പി.എം. ബി.ജെ.പിെയയും മോദിെയയും സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ബാക്കി 19 സീറ്റുകളും ഇടതുമുന്നണി ജയിക്കുമെന്നാണ് കോടിയേരി പറയുന്നത്. വയനാട്ടിൽ നല്ല സംഘടനശക്തി യു.ഡി.എഫിനുണ്ട്. 19 മണ്ഡലങ്ങളിലെ പ്രവർത്തകർ അവിടെത്തന്നെ പ്രവർത്തിക്കും. ഇടതുമുന്നണിക്ക് ഒരു സീറ്റും കിട്ടില്ല. കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകണമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിെൻറ പൊതുതാൽപര്യമാണ് രാഹുൽ ഗാന്ധി മത്സരിക്കണമെന്നത്. കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റം ഇതുണ്ടാക്കും.

തെക്കേ ഇന്ത്യയിൽ തരംഗമുണ്ടാക്കാൻ ഇത് വഴി കഴിയും. രാഹുൽ ഗാന്ധി വരുന്നതിൽ ഏറ്റവും അസംതൃപ്തി പ്രകടിപ്പിച്ചത് സി.പി.എം നേതാക്കളാണ്. അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്. രാഹുൽ മത്സരിച്ചാൽ 20 സീറ്റിലും പരാജയെപ്പടും എന്ന ആശങ്കയാണ് സി.പി.എമ്മിന്. രാഷ്ട്രീയപരമായും സംഘടനപരമായും നേരിടുമെന്ന് സി.പി.എമ്മും സീറ്റ് ഏെറ്റടുക്കാൻ ബി.ജെ.പിയും ശ്രമിക്കുന്നത് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടതുകൊണ്ടാണ്. കേരളത്തിലെ മതേതര മനസ്സ് രാഹുൽ ഗാന്ധിക്കൊപ്പം ഉറച്ചുനിൽക്കും. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആശയക്കുഴപ്പമില്ല. യു.ഡി.എഫ് ആവേശം ആകാശംമുെട്ടയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ramesh chennithala meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.