തിരുവനന്തപുരം: ഇടതുമുന്നണി പരാജയം സമ്മതിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് യു.ഡി.എഫ ും ബി.ജെ.പിയും പരസ്പരം സഹായിക്കുന്ന സ്ഥിതി ഉണ്ടായി എന്ന മുഖ്യമന്ത്രിയുടെ പരാമർശം തോൽവി മുന്നിൽകണ്ടുള്ള മുൻ കൂർ ജാമ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അവസാനഘട്ടമെത്തിയതോടെ സംസ്ഥാനത്ത് ഇടതുമുന്നണിക്കും ബി.ജെ.പിക്കും പരാജയം ഉറപ്പായി. പച്ചയായ വര്‍ഗീയത അഴിച്ചുവിട്ട് വോട്ട് പിടിക്കാന്‍ കഴിയുമോ എന്ന അവസാനശ്രമം നടത് തുകയാണ് ബി.ജെ.പി. അതേസമയം, ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കുന്നു. ഇത് മറച്ചുവെക്കാനാണ് പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കഴിഞ്ഞ മൂന്ന് വര്‍ഷവും ബി.ജെ.പിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാട് സി.പി.എം സ്വീകരിച്ചു.
ശബരിമല വിഷയം പൊന്‍തളികയിലാണ് സി.പി.എം ബി.ജെ.പിക്ക് സമ്മാനിച്ചത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ എല്ലാവരുമായി കൂടിയാലോചിച്ച്, സമാധാനപൂര്‍ണമായ പരിഹാരം കണ്ടെത്തുന്നതിന് പകരം ചാടിക്കയറി വിധി നടപ്പാക്കാന്‍ പിണറായി തയാറായത് സംഘ്പരിവാറിനെയും ബി.ജെ.പിയെയും ശക്തിപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ്. അതുവഴി ജനാധിപത്യശക്തികളെ ദുര്‍ബലപ്പെടുത്താമെന്നും െതരഞ്ഞെടുപ്പുകളില്‍ ജയിച്ച് കയറാമെന്നും പിണറായി കണക്കുകൂട്ടി. ശബരിമലവിഷയം പിണറായി ആളിക്കത്തിച്ചപ്പോള്‍ അതില്‍നിന്ന് മുതലെടുപ്പ് നടത്തുകയായിരുന്നു ബി.ജെ.പി. കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളില്‍ വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ഇങ്ങനെ സംഘ്പരിവാറിന് അവസരം ഉണ്ടാക്കിക്കൊടുത്തതിന് പിണറായി വിജയന്‍ കണക്ക് പറയണം.
നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് സഹായത്തോടെയാണെന്നാണ് പിണറായിയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. അത് സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായിരുന്നു. ആ സിറ്റിങ് സീറ്റ് സി.പി.എം എങ്ങനെ കളഞ്ഞുകുളിെച്ചന്നും അവിടെ ബി.ജെ.പി എങ്ങനെ ജയിെച്ചന്നും നാട്ടുകാര്‍ക്കറിയാം. അന്നത്തെ അവിടെത്ത യു.ഡി.എഫ് സ്ഥാനാർഥി ഇന്ന് ഇടതുമുന്നണിയിലാണ്. എന്‍.ഡി.എയിലേക്കുള്ള ട്രെയിനിങ് സെൻററാണ് ഇടതു മുന്നണി. രാജ്യം ഇങ്ങനെ നിലനില്‍ക്കണോ വേണ്ടയോ എന്നാണ് ഈ െതരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. ജനാധിപത്യവും മതേതരത്വവും അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും നിലനിര്‍ത്തണോ എന്നതാണ് ചോദ്യം. കോണ്‍ഗ്രസിെൻറ ഈ പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ വാദികളും രാജ്യസ്നേഹികളും യു.ഡി.എഫ് മുന്നണിക്ക് വോട്ട് ചെയ്യണമെന്നും അേദ്ദഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.