മലപ്പുറം: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രക്ഷോഭം മുസ്ലിംകൾക്കു വേണ്ടിയല്ലെന്നും രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സിവിൽസ്റ്റേഷൻ പരിസരത്ത് കോൺഗ്രസ് സംഘടിപ്പിച്ച മഹാപ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം കത്തിയെരിയുേമ്പാൾ രാഷ്ട്രീയ വ്യത്യാസങ്ങൾ പറഞ്ഞിരിക്കാൻ സമയമില്ല. എല്ലാവരും ഒന്നിച്ച് എതിർക്കേണ്ട നിയമമാണിത്. പൗരത്വം മതത്തിെൻറ പേരിൽ തീരുമാനിക്കേണ്ടതല്ല. നിയമം ചവറ്റുകൊട്ടയിൽ എറിയണം. സവർക്കറുടെയും ഗോഡ്സേയുടെയും പിന്മുറക്കാരാണ് രാജ്യം ഭരിക്കുന്നത്. അവസാന കോൺഗ്രസുകാരനും ജീവിച്ചിരിക്കുന്നതുവരെ നിയമത്തിനെതിരെ പോരാടും.
നിയമത്തിനെതിരെ കോണ്‍ഗ്രസ് നൽകിയ ഹരജിയില്‍ വിജയം സുനിശ്ചിതമാണ്. ജനസംഖ്യ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇടപെട്ടാണ് നടപടികള്‍ നിര്‍ത്തിവെപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.