തിരുവനന്തപുരം: സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥ ചേരിപ്പോര് എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്. ആറ് മാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. സി.പി.എമ്മിനുള്ളില്‍ തന്നെ ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഉയര്‍ന്ന് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലക്കേസില്‍ പ്രതിയായ എം.എം മണിയോട് മന്ത്രിസ്ഥാനത്തില്‍ തുടരാനാണ് സി.പി.എം നേതൃത്വം നിർദേശിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത്. മണി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.