തിരുവനന്തപുരം: മൂന്നാറില്‍ കുരിശു പൊളിച്ച ശേഷം മുഖ്യമന്ത്രി നടത്തുന്ന ധാര്‍മിക രോഷം തികച്ചും കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്ഥലത്ത് 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശു പൊളിച്ചത്. ആഭ്യന്തരത്തിെൻറ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലന്ന് ഇപ്പോള്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ചെന്നിത്തല പറഞ്ഞു.
വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുരിശു പൊളിക്കല്‍ നാടകം. കുരിശു വിശ്വാസത്തിെൻറ പ്രതീകമാണ്. അതുവഴി ഉണ്ടാകുന്ന ജനരോഷത്തിെൻറ മറവില്‍ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ അറിയാതെയാണ് ഇതു നടന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുന്നത് പരിഹാസ്യമാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി പി എം ഉള്‍പ്പെടെയുള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കാതെയാണ് ഇപ്പോള്‍ കുരിശു പൊളിക്കാന്‍ വ്യഗ്രത കാട്ടിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.