നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാർ ആരോഗ്യനില സംബന്ധിച്ച സ്പെഷ്യൽ ബ്ര ാഞ്ച് റിപ്പോർട്ട് എസ്.പി അവഗണിച്ചെന്ന് ആരോപണം. രാജ്കുമാർ അവശനിലയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ജൂ ൺ 13നും 14നുമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
എന്നാൽ, ഈ റിപ്പോർട്ട് അവഗണിച്ച് രണ്ട് ദിവസ ം കൂടി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വെച്ചു. ജൂൺ 16നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. അപ്പോഴേക്കും രാജ്കുമാറിൻെറ ആരോഗ്യനില കൂടുതൽ വഷളായിരുന്നു. രാജ്കുമാറിനെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ച വിവരം കട്ടപ്പന ഡി വൈ.എസ്.പി, ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ.എസ്.പി, ഇടുക്കി ജില്ലാ പൊലീസ് മേധാവി എന്നിവർ അറിഞ്ഞിരുന്നതായാണ് ഇതോടെ വ്യക്തമാവുന്നത്.
അതേസമയം, രാജ്കുമാറിൻെറ മരണത്തിൽ പീരുമേട് സബ്ജയിൽ അധികൃതർക്ക് പങ്കുണ്ടെന്ന ആരോപണങ്ങളും പുറത്ത് വരുന്നുണ്ട്. അവശനിലയിലായ രാജ്കുമാറിന് തുടർ ചികിൽസ നൽകാൻ ജയിൽ അധികൃതർ തയാറായിട്ടില്ലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.