വാകേരി (വയനാട്): സ്കൂൾ കെട്ടിടം ഉദ്ഘാടന ചടങ്ങിൽ പരിഭാഷക്കിടെ ഒന്ന് പതറിയ വിദ്യാർഥിനിയോട് തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. വിദ്യാർഥിനിക്ക് അവസാനംവരെ അദ്ദേഹം ധൈര്യവും പ്രോത്സാഹനവും നൽകി. ചോക്ലറ്റ് നൽകി അഭിനന്ദിച്ചു. കാലിൽ തൊട്ട പൂജ എന്ന വിദ്യാർഥിനിക്ക് ധൈര്യം പകർന്നു. വേദിയിൽ പകച്ചപ്പോൾ രാഹുലിെൻറ പ്രോത്സാഹനം മറക്കാൻ കഴിയിെല്ലന്ന് പൂജ പിന്നീട് പറഞ്ഞു.
വാകേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് പി.വി. പൂജ. എം.എസ്.ഡി.പി പദ്ധതിയിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ എത്തിയത്. വേദിയിൽ സൗണ്ട് ബോക്സ് ഇല്ലാത്തതിനാൽ രാഹുലിെൻറ പ്രസംഗം വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. അതിനാൽ പരിഭാഷ തടസ്സപ്പെട്ടു. വേദിയിലിരുന്ന ചില നേതാക്കൾ പറഞ്ഞുകൊടുക്കാൻ ശ്രമിച്ചപ്പോൾ രാഹുൽ ഇടപ്പെട്ടു. കുട്ടിതന്നെ പറയുമെന്ന് പറഞ്ഞു.
പരിഭാഷ നിർത്തി മൈക്ക് തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്ത രാഹുൽ, ചില വാചകങ്ങൾ പൂജക്കുവേണ്ടി രണ്ടും മൂന്നും തവണ ആവർത്തിച്ചു. നന്നായി കേട്ടപ്പോൾ മികച്ച രീതിയിൽ പരിഭാഷപ്പെടുത്തിയ പൂജക്ക് സദസ്സ് കൈയടി നൽകിയപ്പോൾ ശബ്ദം പോരെന്നായി രാഹുൽ. അതോടെ കാതടപ്പിക്കുന്ന കൈയടി ഉയർന്നു. ശബ്ദക്കുറവാണ് പ്രശ്നമായതെന്ന് പൂജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.