ന്യൂഡൽഹി: വയനാടുമായി ബന്ധപ്പെട്ട രാത്രിയാത്ര നിരോധനം, പ്രകൃതിക്ഷോഭ പുനരധിവാസം എന്നീ വിഷയങ്ങളെക്കുറിച്ച് കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച.
ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധന വിഷയത്തിൽ സംസ്ഥാന സർക്കാറിന് എല്ലാ പിന്തുണയും കോൺഗ്രസ് നൽകുമെന്നും വിഷയം താൻ പാർലമെൻറിൽ ഉന്നയിക്കുമെന്നും രാഹുൽ അറിയിച്ചു. വയനാടിനേക്കാൾ നിബിഡമായ അസം, മധ്യപ്രദേശ് വനപാതകളിൽ ഇത്തരത്തിലൊരു നിരോധനം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിക്ഷോഭ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് രാഹുൽ അഭ്യർഥിച്ചു. പുനരധിവാസം ഉൗർജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അപകട സാധ്യതയുള്ളതും പരിസ്ഥിതി ദുർബലവുമായ പ്രദേശങ്ങളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനാണ് ശ്രമിക്കുന്നത്. സുരക്ഷിത സ്ഥാനങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകാനുള്ള പദ്ധതിയും മുന്നോട്ടുനീങ്ങുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ ഡൽഹി പ്രതിനിധി ഡോ. എ. സമ്പത്ത്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.