അങ്കമാലി: മേരിയുടെ നൊമ്പരത്തിന് പരിഹാരമായി. പ്രളയത്തില്‍ നഷ്ടപ്പെട്ട പശുവിന് പകരം ഇനി രാഹുല്‍ ഗാന്ധി സമ്മാനിച്ച പശു മേരിക്ക് സ്വന്തം. നെടുമ്പാശ്ശേരി പഞ്ചായത്ത് 15ാം വാര്‍ഡില്‍ മൂഴിയാല്‍ മാളിയേക്കല്‍ വീട്ടില്‍ മേരി ഒൗസേഫിന് (65) രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പശുവിനെ ബുധനാഴ്ച അന്‍വര്‍സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടിലത്തെി സമ്മാനിച്ചു.
മഹാപ്രളയത്തില്‍ മേരിയുടെ വീട്ടിലെ സര്‍വ്വവും നഷ്ടപ്പെട്ടിരുന്നു. മുറിയിലെ കട്ടിലില്‍ വരെ വെള്ളം കയറിയതോടെയാണ് മേരി ക്യാമ്പിലേക്ക് മാറിയത്. എന്നാല്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ അഴിച്ചുവിടാന്‍ സാധിക്കാതിരുന്നതിനാല്‍ പശു ചത്തു. ക്യാമ്പിലത്തെിയപ്പോള്‍ പശു നഷ്ടപ്പെട്ട ദു:ഖത്തിലായിരുന്നു ആ വയോധിക.
അതിനിടെയാണ് രാഹുല്‍ ഗാന്ധി അസീസിയിലെ ക്യാമ്പ് സന്ദര്‍ശിച്ചത്. മേരി രാഹുലിനോട് തന്‍റെ വിഷമം വിവരിച്ചു. ഉടനെ തൊട്ടടുത്തുണ്ടായിരുന്ന അന്‍വര്‍സാദത്ത് എം.എല്‍.എയോട് മേരിക്ക് പശുവിനെ വാങ്ങി കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. പശുഫാം നടത്തിവരുന്ന യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ആലത്തൂര്‍ പാര്‍ലമെന്‍റ് സെക്രട്ടറി അഭിലാഷ് പ്രഭാകറാണ് മേരിക്ക് പശുവിനെ നല്‍കാനുള്ള സന്നദ്ധത എം.എല്‍.എയെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.