സർക്കാർ ഭൂമിയിലെ ക്വാറിയിൽ നിന്ന് സീനിയറേജ് പിരിക്കാമെന്ന് ഹൈകോടതി

െകാച്ചി: സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽനിന്ന് സീനിയറേജ് (കരം) വാങ്ങാൻ സർക്കാറിന് അവകാശമുണ്ടെന്ന് ഹൈകോടതി. സ്വകാര്യ ഭൂവുടമകളിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയിൽ പ്രതിഫലം നൽകാതെ ഖനനം സാധ്യമാവില്ലെന്നിരിേക്ക, സർക്കാർ ഭൂമിക്കും പ്രതിഫലത്തിന് അർഹതയുണ്ടെന്നും സീനിയറേജ് തടയാനാവില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. നേരേത്ത, സിംഗിൾ ബെഞ്ച് ഹരജി തള്ളിയതിനെ ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

സർക്കാർ ഭൂമി പാറഖനനത്തിന്, പാട്ടത്തിനോ അല്ലാതെയോ നൽകുേമ്പാൾ നിശ്ചിത തുക സീനിയറേജായി നൽകണമെന്ന വ്യവസ്ഥ കേരള ഭൂപരിഷ്കരണ നിയമത്തിെൻറയും ചട്ടത്തിെൻറയും ഭാഗമായാണ് ചേർത്തിട്ടുള്ളത്. സർക്കാർ ഭൂമിയിലോ സ്വകാര്യ ഭൂമിയിലോ അനുമതിയോടെ ക്വാറി പ്രവർത്തനത്തിന് സർക്കാർ വാങ്ങുന്ന റോയൽറ്റിക്ക് പുറെമയാണ് സീനിയറേജിനുകൂടി അവകാശമുള്ളത്. നാളുകളായി സീനിയറേജ് നൽകാത്തതിനെ തുടർന്ന് ചില ക്വാറികൾക്ക് കുടിശ്ശികയടക്കാൻ നിർദേശിച്ച് സർക്കാർ നോട്ടീസ് നൽകി. എന്നാൽ, സർക്കാറിെൻറ ആവശ്യം ചോദ്യം ചെയ്ത് അങ്കമാലി ക്രിസ്റ്റൽ ഗ്രാനൈറ്റ്സ് അടക്കം ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഖനനത്തിെൻറ പേരിൽ റോയൽറ്റി വാങ്ങുന്ന സർക്കാറിന് സീനിയറേജിനുകൂടി അവകാശമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. 

സ്വകാര്യ ഭൂമിയിൽ ക്വാറി പ്രവർത്തനത്തിന് സാധാരണ ഭൂവുടമയുമായി നിശ്ചിത തുക പ്രതിഫലം സംബന്ധിച്ച് നടത്തിപ്പുകാർ ധാരണയുണ്ടാക്കാറുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതിഫലം നൽകാതെ ആരും ഭൂമി കൈമാറില്ല. സർക്കാർ ഭൂമിയിൽ ക്വാറിക്ക് അനുമതി നൽകാനാണ് സീനിയറേജ് വാങ്ങുന്നത്. ഉടമയെന്ന നിലയിൽ സർക്കാറിനും പ്രതിഫലത്തിന് അർഹതയുണ്ട്. ക്വാറി ഉടമകളുടെ വാദം അംഗീകരിക്കാനാവില്ല. സീനിയറേജ് വ്യവസ്ഥ 1957 മുതൽ നിലവിലുള്ളതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇക്കാര്യങ്ങൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് അപ്പീൽ ഹരജികൾ തള്ളിയത്.

Tags:    
News Summary - Quarry Seniorage high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.