ഗുരുവായൂർ: ഖത്തറിലെ പത്ത് വ്യാപാര സ്ഥാപനങ്ങളെ വഞ്ചിച്ച് മലപ്പുറം സ്വദേശി 15 കോടിയോളം രൂപ തട്ടിയതായി പരാതി. 40 വര്‍ഷമായി ഖത്തറില്‍ ബിസിനസ് നടത്തുന്ന എളവള്ളി സ്വദേശി റഷീദ് പെരുമ്പാടിയാണ് പരാതി നൽകിയത്. തെൻറ സ്ഥാപനമടക്കം 10 സ്ഥാപനങ്ങള്‍ തട്ടിപ്പിനിരയായതായും ഒന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടതായും റഷീദ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഓക്സിജന്‍ ഇൻറർനാഷനല്‍ എന്ന ഇൗ വ്യാപാരസ്ഥാപനം മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം ചെക്കുകള്‍ നല്കി കബളിപ്പിച്ചു. ആദ്യം പണം നല്‍കിയായിരുന്നു സാധനങ്ങള്‍ വാങ്ങിയത്. വിശ്വാസമാര്‍ജിച്ച ശേഷം ചെക്ക് നല്കി. കമ്പനികളില്‍ നിന്ന് വാങ്ങിയ സാധനങ്ങൾ ഓക്സിജന്‍ ഇൻറര്‍നാഷനല്‍ മറിച്ചുവിറ്റെന്ന് റഷീദ് ആരോപിച്ചു.
ചെക്കുകള്‍ ബാങ്കിൽനിന്ന് മടങ്ങിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. ബന്ധപ്പെട്ടപ്പോള്‍ സ്ഥാപനം പൂട്ടിയതായി കണ്ടെത്തി. മലപ്പുറം സ്വദേശി മുഹമ്മദ് ഹിഷാമാണ് ചെക്കുകളില്‍ ഒപ്പിട്ടത്. ഖത്തര്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും നോര്‍ക്കയിലും പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പിനിരയായ പത്ത് സ്ഥാപനങ്ങളില്‍ എട്ട് എണ്ണവും മലയാളികളുടേതാണ്. തട്ടിപ്പ് നടത്തിയയാള്‍ നാട്ടിലെത്തിയതോടെ മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും താൽപര്യം കാണിച്ചില്ലെന്ന് റഷീദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.