ആലുവ: പുതുവൈപ്പ് സംഭവത്തിൽ പൊലീസ്തന്നെ കോടതിയായി മാറുകയായിരുന്നുവെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയര്മാന് ജസ്റ്റിസ് പി. മോഹനദാസ് അഭിപ്രായപ്പെട്ടു. സമരം നടത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ക്രൂരമായ അതിക്രമങ്ങളാണ് പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായത്. അവിടെ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ പൊതുജനം കണ്ടതാണ്. ഇനി അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പൊലീസിന് കഴിയിെല്ലന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമാണ് പൊലീസിന് അധികാരമുള്ളത്. ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികെളയും തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് ശരിയായില്ല. പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന ന്യായമാണ് പൊലീസ് പറയുന്നത്. എന്നാല്‍, പൊലീസ് അതിക്രമത്തെ ന്യായീകരിക്കാനുള്ള വാദമാണിത്. പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണി ഉണ്ടായിരുന്നെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ നേരേത്തതന്നെ മുന്നറിയിപ്പ് നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.പി യതീഷ് ചന്ദ്ര ഹാജരായി; ജൂലൈ 17ന് വിശദീകരണം നൽകണം
ആലുവ: പുതുവൈപ്പിൽ സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്തതുമായി ബന്ധപ്പെട്ട് കൊച്ചി ഡി.സി.പി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമീഷനിൽ ഹാജരായി. ചൊവ്വാഴ്ച ആലുവ പാലസില്‍ നടന്ന സിറ്റിങ്ങിലാണ് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് മുമ്പാകെ ഹാജരായത്. ദേശീയ മനുഷ്യാവകാശ മിഷന് എന്ന സംഘടനയുടെ ചെയര്മാന് മനു സി. മാത്യു ലാത്തിച്ചാർജിനെതിരെ കമീഷനില്‍ പരാതി നൽകിയിരുന്നു.
യതീഷ് ചന്ദ്രയെ പോലുള്ള ഉദ്യോഗസ്ഥരെ സമരങ്ങളെ നേരിടാന്‍ നിയോഗിക്കരുതെന്ന് പരാതിയിൽ പറയുന്നു. ഇതിന് മുമ്പ് അങ്കമാലിയിലും ഈ ഉദ്യോഗസ്ഥന് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു. എന്നാല്‍, തനിക്ക് പരാതിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കമീഷനെ ധരിപ്പിച്ചു. പരാതിയുടെ പകര്‍പ്പ് വായിക്കാന്‍ നൽകിയെങ്കിലും മറുപടി നൽകാന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 17ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.