കൊച്ചി/ ആലുവ: നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊൈബൽ ഫോൺ തേടി അഭിഭാഷകെൻറ വീട്ടിലും ഒാഫിസിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. തെളിവുകള്‍ ശേഖരിക്കുന്നതിെൻറ ഭാഗമായാണ് അഡ്വ. പ്രതീഷ് ചാക്കോയുടെ ആലുവ ചുണങ്ങംവേലിയിലെ വീട്ടിലും എറണാകുളം ബാനർജി റോഡിലെ ഒാഫിസിലും പരിശോധന നടത്തിയത്. ഡിവൈ.എസ്.പി കെ.ജി. ബാബുകുമാറിെൻറ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ചുണങ്ങംവേലിയിലെ വീട്ടിൽ നടത്തിയ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു.
നടിയെ ഉപദ്രവിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിെൻറ സിംകാര്‍ഡ് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിം കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നാണ് സുനി പറയുന്നത്. എന്നാല്‍, പരിശോധനയില്‍ ഇതടക്കമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.