ചെന്നൈ: ഭരണത്തിൽ ലഫ്. ഗവർണർ കിരൺബേദി അവിഹിത ഇടപെടലുകൾ നടത്തുന്നതായി ആരോപി ച്ച് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയും മന്ത്രിമാരും എം.എൽ.എമാരും രാജ്നിവാ സിനുമുന്നിൽ നടത്തുന്ന പ്രതിഷേധധർണ രണ്ടാം ദിവസത്തിലേക്ക്. ബുധനാഴ്ച ഉച്ചക്ക് ഒ ന്നര മുതലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കറുത്ത ഷർട്ട് ധരിച്ച് ധർണയാരംഭിച്ചത്. ഇതിെൻറ ചിത്രങ്ങൾ മുഖ്യമന്ത്രി ട്വിറ്ററിൽ പുറത്തുവിട്ടു. െഎക്യദാർഢ്യവുമായി കോൺഗ്രസ്-ഡി.എം.കെ പ്രവർത്തകരും രംഗത്തുണ്ട്.
സർക്കാർ സമർപ്പിച്ച ശിപാർശകളിന്മേൽ ലഫ്. ഗവർണർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഗവർണർമാളികക്കു ചുറ്റും അർധസൈനിക വിഭാഗങ്ങളുടെയും പൊലീസിെൻറയും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ധർണക്കെതിരെ ബി.ജെ.പിയും സമരത്തിനിറങ്ങി. ഫെബ്രുവരി 11 മുതൽ പുതുച്ചേരിയിൽ വാഹനങ്ങൾ ഒാടിക്കുന്നവർക്ക് ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടിരുന്നു. ഇൗ പശ്ചാത്തലത്തിൽ കിരൺബേദി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞുനിർത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്നാണ് പൊലീസിെൻറ കൃത്യനിർവഹണത്തിൽ ലഫ്. ഗവർണർ നേരിട്ട് ഇടെപടുന്നതിനെതിരെ മുഖ്യമന്ത്രി നാരായണസാമി രംഗത്തിറങ്ങിയത്.
ഗവർണറുടെ നിരന്തര ഇടപെടലുകൾ മൂലം ജനാധിപത്യമാർഗത്തിലൂടെ അധികാരത്തിലേറിയ സർക്കാറിന് സുഗമമായി മുന്നോട്ടുപോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിനെ നോക്കുകുത്തിയാക്കാനാണ് ഇവരുടെ ശ്രമം. സർക്കാർ ഫയലുകളിലും കിരൺബേദി ഒപ്പുവെക്കുന്നില്ല. രാജ്നിവാസിനെ ബി.ജെ.പി കാര്യാലയമാക്കി മാറ്റിയിരിക്കയാണെന്നും നാരായണസാമി കുറ്റപ്പെടുത്തി. അതിനിടെ ലഫ്.ഗവർണർ കിരൺബേദി ഡൽഹിക്ക് തിരിച്ചു. ബേദി തിരിച്ചെത്തുന്നതുവരെ സമരം തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.