തലപ്പാടി: പി.യു.സി വിദ്യാർഥിനിയെ ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു. സംഭവത്തിൽ സഹോദ രനെ െപാലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ കമ്പളപദവ് പജീറിലെ ഫ്രാൻസിസിെൻറ മകളും മംഗ ളൂരു ഒന്നാം വർഷ പി.യു.സി വിദ്യാർഥിനിയുമായ ഫിയോന സ്വീഡലാണ് (16) കൊല്ലപ്പെട്ടത്. സഹോദര ൻ സാംസണിനെ (18) െകാണാജെ െപാലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം എട്ടു മുതൽ ഫിയോനയെ കാണാതാവുകയായിരുന്നു. പതിവുപോലെ കോളജിലേക്ക് പോയതാണെന്നും തിരിച്ചെത്തിയില്ലെന്നും കാണിച്ച് വീട്ടുകാർ െപാലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ വീട്ടുപരിസരത്തുനിന്ന് കണ്ടെത്തി. പരാതിയിൽ സംശയംതോന്നിയ പൊലീസ് വീട്ടിലെത്തി സഹോദരൻ സാംസണിനെ ചോദ്യംചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിെൻറ ചുരുളഴിഞത്.
കാണാതായതായി പറഞ്ഞദിവസം നിസ്സാര പ്രശ്നത്തെച്ചൊല്ലി സഹോദരിയുമായി വഴക്കുണ്ടാക്കുകയും ഇതിനിടെ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നും സഹോദരൻ മൊഴിനൽകി. അയാൾ കാണിച്ചുകൊടുത്തത് പ്രകാരം വീട്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിലാണ് ഫിയോനയുടെ മൃതദേഹം അഴുകിയനിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.