തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷതട്ടിപ്പ് കേസിൽ അന്വേഷണം വേഗം പൂർത് തിയാക്കണമെന്ന് പി.എസ്.സി. പരീക്ഷക്രമക്കേട് ആരോപണത്തിെൻറ പശ്ചാത്തലത്തിൽ, പി.എ സ്.സി പുറത്തിറക്കിയ ഏഴ് ബറ്റാലിയനിലേക്കുള്ള പട്ടികയാണ് മരവിപ്പിച്ചിട്ടുള്ളത്. എന്നാൽ, അന്വേഷണം നീളുന്ന സാഹചര്യത്തിൽ ആ ലിസ്റ്റുകൾതന്നെ പ്രതിസന്ധിയിലാകും. അത് ഒഴിവാക്കാനാണ് പി.എസ്.സിയുടെ നീക്കം.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിലെ ഉന്നതർ പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ചെയർമാൻ ഇൗ ആവശ്യം ഉന്നയിച്ചു. അടുത്ത് ചേരുന്ന പി.എസ്.സി യോഗം രേഖാമൂലംതന്നെ ഇൗ ആവശ്യം ഉന്നയിക്കും. ഉേദ്യാഗാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങരുതെന്നാണ് പി.എസ്.സിയുടെ ആവശ്യം.
ശിവരഞ്ജിത്ത്, നസീം, പ്രണവ്, പൊലീസ് കോൺസ്റ്റബിൾ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയാണ് ഇൗ തട്ടിപ്പെന്നാണ് ക്രൈംബ്രാഞ്ചിെൻറ വിലയിരുത്തൽ. അതിെൻറ അടിസ്ഥാനത്തിൽ അഞ്ച് പ്രതികൾക്കുമെതിരെ മൂന്ന് പുതിയ വകുപ്പുകൾകൂടി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.