തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണ വും സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചത് ബ്ലൂടൂത്ത് സാങ്കേതികവിദ്യയാണെന്ന ് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. രണ്ടു മൊബൈൽ േ ഫാണുകളും മൂന്ന് മെമ്മറി കാർഡുകളും കണ്ടെടുത്തു. വൻസംഘം ഉൾപ്പെട്ട തട്ടിപ്പാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കാറില്ല. ഫോണ്‍ പരീക്ഷാഹാളിന് പുറത്തുവെക്കുന്നതിന് മുമ്പ് ശിവരഞ്ജിത്തും നസീമും കൈയില്‍കെട്ടിയ സ്മാര്‍ട്ട് വാച്ചിനെ ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ചു. സുഹൃത്തുക്കള്‍ പുറത്തുനിന്ന് എസ്.എം.എസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചിലെത്തിയിരിക്കാമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.
അമ്പതിലധികം പേര്‍ ഉള്‍പ്പെട്ട വലിയ തട്ടിപ്പായി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷ പേപ്പർ ചോരാന്‍ രണ്ട് കാരണങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടത്. പരീക്ഷാ ഹാളില്‍നിന്ന് ചോദ്യപേപ്പര്‍ ജനാലവഴി പുറത്തേക്കിട്ടു. ഇതിനായി സഹപാഠികളുടെ സഹായം േതടിയിട്ടുണ്ടാകാം. ഇതിനുശേഷം ഗൈഡിെൻറ സഹായത്തോടെ ഉത്തരങ്ങള്‍ ഫോണിലേക്ക് അയച്ചു. രണ്ട്, യൂനിവേഴ്സിറ്റി കോളജിലോ മറ്റ് പരീക്ഷാ സെൻററിലോ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ചു. സഹപാഠികള്‍ ഗൈഡോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് ഉത്തരങ്ങള്‍ അയച്ചു.
പരീക്ഷക്കിടെ ശിവരഞ്ജിത്തിെൻറ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് കണ്ടെത്തി. പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28ാം റാങ്കുമാണ്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍ ഇരുവരും പ്രതികളായതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നത്. നസീമിനും ശിവരഞ്ജിത്തിനും പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ ഫോണിലൂടെ സന്ദേശങ്ങളായി നല്‍കിയെന്ന് സംശയിക്കുന്ന പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ ഗോകുലിനെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറയുന്നു.
ഗോകുൽ, കല്ലറ സ്വദേശി സഫീർ, ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ പ്രതികള്‍. ഗോകുലും സഫീറും പ്രണവും ഒളിവിലാണ്. ഗോകുല്‍ ജില്ല വിട്ടതായാണ് സൈബര്‍സെല്‍ കണ്ടെത്തിയത്. ഗോകുലിെൻറ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി പി.എസ്.സി ഗൈഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.