കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസികളെ നിയന്ത്രിക്കാനുള്ള പ്രൈവറ്റ് സെക്യൂരിറ്റീസ് ആക് ടും റൂളും നടപ്പാക്കുന്നതിൽ വീഴ്ച ആരോപിക്കുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. പ ്രൈവറ്റ് ഏജൻസികൾക്ക് രജിസ്ട്രേഷനും അംഗങ്ങൾക്ക് കൃത്യമായ പരിശീലനവും നൽകാൻ ചട്ടത്തിലും നിയമത്തിലും വ്യവസ്ഥയുണ്ടെങ്കിലും നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് കൊല്ലം സ്വദേശി പി. ശിവാനന്ദൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജൻസികളുടെ സേവനം സർക്കാർപോലും സ്വീകരിക്കുന്നതായി ഹരജിയിൽ ആരോപിക്കുന്നു. നിയമപ്രകാരം സെക്യൂരിറ്റി അംഗങ്ങൾക്ക് 100 മണിക്കൂർ നേരത്തേ ക്ലാസ് പരിശീലനവും 20 ദിവസങ്ങളിലായി 60 മണിക്കൂർ ഫീൽഡ് പരിശീലനവും വേണ്ടതുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കാതെ കൂണുപോലെ മുളച്ചുപൊന്തുന്ന സ്ഥാപനങ്ങൾ തുച്ഛമായ തുകക്ക് സെക്യൂരിറ്റി ജീവനക്കാരെ വാടകക്കെടുത്ത് ഉപയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.