തിരുവനന്തപുരം: മോഷണക്കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. മുട്ടക്കാട് വേടർ കോളനി, പേഴുവിളയിൽ സുജിത് എന്ന ബാലൻ (23), കോട്ടുകാൽ, തെക്കേക്കോണം നന്ദനം വീട്ടിൽ നന്ദകുമാർ (19) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
കോവളത്തെ ട്രോപിക്കാലിയ എന്ന സ്ഥാപനത്തിൽ നിന്ന് ജനുവരി 21നാണ് ഇവർ മോഷണം നടത്തിയത്. 23 ജാക്കികൾ, ഷട്ടറിങ് ഷീറ്റ്, സ്പാൻ സ്റ്റീൽ എന്നിവയുൾപ്പെടെ രണ്ടു ലക്ഷത്തോളം വില വരുന്ന സാധാനങ്ങൾ മോഷണം നടത്തിയ. അതിനുശേഷം, ഒഴിവിൽ പോയ പ്രതികളെ പൊലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് പിടികൂടിയത്.
ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ഷാജിയുടെ നിർദേശാനുസരണം കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ, എ.എസ്.ഐ. മുനീർ സി.പി.ഒ മാരായ ശ്യാം കൃഷ്ണൻ ബാഹുലേയൻ സജിത്ത്, അശോക്, സന്തോഷ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.