തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി ‘അടിമപ്പണി’ ചെയ്യിക്കുെന്നന്ന് ചൂണ്ടിക്കാട്ടി പരാതി നല്കിയ സെക്രട്ടേറിയറ്റിലെ ക്ലാസ്ഫോര്‍ ജീവനക്കാരനെ സ്ഥലംമാറ്റി. സർക്കാർ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ സിന്‍ഹക്കെതിരെ പരാതി നല്കിയ ദലിത് ജീവനക്കാരനെയാണ് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് മാറ്റിയത്.
ജീവനക്കാരനെ തെൻറ ഒാഫിസിൽനിന്ന് മാറ്റണമെന്ന ബിശ്വനാഥ സിന്‍ഹയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വകുപ്പുമാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സെക്രട്ടറി ഭക്ഷണം കഴിച്ചശേഷം തന്നെക്കൊണ്ട് എച്ചിലെടുപ്പിക്കുകയും പാത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്യുെന്നന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പേപ്പർ കീറി നിലത്തിട്ട് എടുക്കാൻ നിർബന്ധിക്കുക, മോശമായി സംസാരിക്കുക തുടങ്ങിയ രീതികളിൽ പീഡിപ്പിച്ചതായും പാലക്കാട് സ്വദേശിയായ ഇദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച പ്രിൻസിപ്പൽ സെക്രട്ടറി ജീവനക്കാരനെ മാറ്റണമെന്ന നിലപാടിലായിരുന്നു. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി സർവിസ് സംഘടനകൾ മുന്നോട്ടുവരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.