കൊച്ചി: സർക്കാറുമായുള്ള തർക്കം മൂലം നാലു സ്വാശ്രയ കോളജുകൾ കോടതിയെ സമീപിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് പോളിടെക്നിക് പ്രവേശനം അനിശ്ചിതത്വത്തിൽ. ജൂൺ ഏഴിന് പൂർത്തിയാകേണ്ട പ്രവേശന നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നടപടി എന്ന് പുനരാരംഭിക്കാനാകുമെന്ന് അധികൃതർക്കും വ്യക്തതയില്ല.
ഇൗ വർഷം പുതിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന്, മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാലു പുതിയ സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ പ്രവേശനത്തിന് അനുമതി നിഷേധിച്ചു. എന്നാൽ, എ.െഎ.സി.ടി.ഇ അംഗീകാരം ലഭിച്ച നാലു കോളജുകളും കോടതിയെ സമീപിച്ച് പ്രവേശനത്തിന് അനുമതി നേടി. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയതോടെയാണ് പ്രവേശന നടപടി മുടങ്ങിയത്. സാേങ്കതിക വിദ്യാഭ്യാസ വകുപ്പിെൻറ ഒാൺലൈൻ സംവിധാനത്തിൽ ‘ഒാൺലൈൻ ആപ്ലിക്കേഷൻ സമർപ്പണവും തുടർന്നുള്ള രജിസ്ട്രേഷനും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിയിരിക്കുന്നു’എന്ന അറിയിപ്പാണ് ഇപ്പോഴുള്ളത്.
വിഷയം കോടതി പരിഗണനയിലായതിനാൽ മറ്റൊന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടി വൈകാതെ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) എ.സി. വേലായുധൻ ‘മാധ്യമ’ത്തോട് പറഞ്ഞു.അപ്പീലിൽ വിധി വന്നശേഷമേ പ്രവേശന നടപടി പുനഃരാരംഭിക്കാനാകൂ. അപ്പീൽ തള്ളിയാൽ ഒാൺലൈൻ അപേക്ഷ സംവിധാനത്തിൽ പുതിയ നാലു കോളജുകളെ കൂടി ഉൾപ്പെടുത്തേണ്ടിവരും.
ഇവിടങ്ങളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ കൂടുതൽ സമയം അനുവദിക്കുകയും വേണം. പ്രവേശന നടപടി അനിശ്ചിതമായി നീളുന്നത് ക്ലാസ് തുടങ്ങുന്നതടക്കം പോളിടെക്നിക് പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താളം തെറ്റാൻ ഇടയാക്കും. 70 പോളിടെക്നിക് കോളജുകളിലെ 18 എൻജിനീയറിങ് ട്രേഡുകളിലും രണ്ടു നോൺ എൻജിനീയറിങ് ട്രേഡുകളിലുമായി 14,934 സീറ്റിലേക്കാണ് പ്രവേശനം നടക്കേണ്ടത്. കഴിഞ്ഞവർഷം ഇതേസമയം പ്രവേശന നടപടി ഏറെ മുന്നോട്ടുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.