തൃശൂർ: രാമവർമപുരം എ.ആര്‍ കാമ്പിലെ പൊലീസുകാരനെ മർദിച്ച പൊലീസ് അക്കാദമി എസ്.ഐയെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റ സായുധ പൊലീസ് സേനയിലെ സി.പി.ഒ നസീറിെൻറ പരാതിയിൽ അക്കാദമി എസ്.ഐ ജോസിനെതിരെയാണ് നടപടി. അക്കാദമി എ.ഡി.ജി.പി പദ്മകുമാറാണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് പൊലീസ് കാൻറീനിന് സമീപത്താണ് കേസിനാസ്പദ സംഭവം നടന്നത്. കാൻറീനിലേക്ക് വന്ന എസ്.ഐ ജോസിെൻറ ബൈക്ക് വീണ് കിടന്നിരുന്നത് നിവർത്തിവെച്ചത് നസീറും കൂട്ടരുമായിരുന്നു. എന്നാൽ ഇത് നസീർ വീഴ്ത്തിയിടുകയായിരുെന്നന്ന് ആരോപിച്ചായിരുന്നു എസ്.ഐ ജോസിെൻറ മർദനം. ആളുകൾ നോക്കി നിൽക്കെ േതാർത്ത് മുണ്ട് കഴുത്തിൽ മുറുക്കി മർദിച്ചെന്നാണ് പരാതി. എസ്.ഐ മദ്യപിച്ചിരുെന്നന്നും ആക്ഷേപമുണ്ട്. പൊലീസ് അക്കാദമിക്കകത്ത് യൂനിഫോമിൽ രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ ൈകയാങ്കളിയുണ്ടായത് സേനക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അക്കാദമി എ.ഡി.ജിപി, കമീഷണർ, അസി.കമീഷണർ എന്നിവർക്കെല്ലാം പരാതി ലഭിച്ചിരുന്നു. പൊലീസ് അസോസിയേഷനും സംഭവത്തിൽ രംഗത്തെത്തി. എസ്.ഐക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. നസീറിെൻറ മൊഴിയുടെയും ദൃക്സാക്ഷി മൊഴികളുടെയും മെഡിക്കൽ റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ എസ്.ഐ കുറ്റക്കാരനാണെന്നും ഇയാൾ സർവിസ് ചട്ടം ലംഘിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.