പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിെൻറ പേരിൽ മിക്ക ജി ല്ലകളിലും കേസെടുത്തു. നിരവധി പേരെ ജാമ്യമില്ലവകുപ്പുകൾ ചുമത്തി ജ യിലിലടച്ചു. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വെളിപ്പെടുത്താൻ പൊലീസ് തയാറല്ല. ഇത് മറച്ചുെവച്ചാണ് സമരക്കാർക്കെതിരെ കേസെടു ക്കാൻ നിർദേശിച്ചിട്ടില്ലെന്ന വിശദീകരണം പൊലീസ് നൽകുന്നത്. ഗതാ ഗതം തടസ്സപ്പെടുത്തൽ, അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഏറെ കേസുകളും. പൊതുമുതൽ നശിപ്പി ക്കലിന് ജാമ്യമില്ല വകുപ്പുകൾ പ്രകാരവും കേസുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് ഏറ്റവുമധികം കേസ്. പ്രതി ഷേധങ്ങൾ കൂടുതലും നടന്നത് ഗവർണറുടെ വസതിയായ രാജ്ഭവനിലേ ക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകളും. 20ലധികം േക സുകൾ രജിസ്റ്റർ ചെയ്തതായി മ്യൂസിയം പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കൊല്ലം ചിതറയിൽ നിയമത്തിനെതിരെ പ്രതിഷേധിച 35 കോൺഗ്രസ് പ്രവർത്തകർക്കെതിരെ 353 ാം വകുപ്പ് ചേർത്ത് കേസെടുത്തു.
അങ്കമാലിയിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിന് 200 ഓളം പേര്‍ക്കെതിരെ കേസെടുത്തതായി സി.ഐ. എസ്.മുഹമ്മദ് റിയാസ് അറിയിച്ചു. ആലുവ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടന്ന ചില പ്രതിഷേധ പരിപാടികൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പ്രിൻസിപ്പൽ എസ്.ഐ പറഞ്ഞു.
പെരുമ്പാവൂരിൽ 25ഓളം കേസുകളുണ്ടെന്ന് സി.ഐ പി.എ. ഫൈസല്‍ പറഞ്ഞു. ഡിസംബർ 20ന് നടന്ന പ്രതിഷേധ റാലിയുടെ സംഘാടകരായ കുന്നത്തുനാട് താലൂക്ക് മഹല്ല് സംയുക്ത വേദിക്കെതിരെയും നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബി.ജെ.പി, സംഘ്പരിവാർ സംഘടനകൾക്കെതിരെയും കേസുണ്ട്.
കർണാടക ബസ് തടഞ്ഞ ഒമ്പത് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയും ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെയും കേസുണ്ട്. തൃശൂർ, കുന്നംകുളം, ഗുരുവായൂർ സബ് ഡിവിഷനുകളിലെ പൊലീസ് സ്റ്റേഷനുകളിൽ 40 ലേറെ കേസുകളുണ്ട്. തൃശൂർ നഗരത്തിൽ നടന്ന പ്രകടനങ്ങൾക്കെതിരെയാണ് കൂടുതൽ കേസ്. ഈസ്റ്റ് സ്റ്റേഷനിൽ ഒരു മാസത്തിനിടെ 30 ലേറെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കുന്നംകുളം സബ് ഡിവിഷനിൽ 10ലേറെ കേസുണ്ട്, ഗുരുവായൂരിൽ രണ്ട്.
മലപ്പുറം, പാലക്കാട് ജില്ലകളിൽ കേസൊന്നുമില്ല. പുത്തനത്താണിയിൽ പ്രകടനത്തിന് ശേഷം ദേശീയപാതയിൽ വാഹനമിട്ട് മാർഗതടസ്സമുണ്ടാക്കിയതിന് കൽപകഞ്ചേരി പൊലീസ് പെറ്റിക്കേസെടുെത്തങ്കിലും പിന്നീട് ഒഴിവാക്കി.
കോഴിക്കോട് ഹർത്താൽ ദിനത്തിലടക്കമുണ്ടായ പ്രതിഷേധങ്ങളിൽ 40 കേസുകൾ രജിസ്റ്റർ െചയ്തു. എന്നാൽ, മുൻകൂർ അനുമതിയോടെ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മംഗളൂരു വെടിവെപ്പിൽ പ്രതിഷേധിച്ച് മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്കുസമീപം ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിൽ ടയറുകൾ കത്തിച്ച സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉൾപ്പെടെ നൂറോളം പേർക്കെതിരെ കേസുണ്ട്. അനുമതിയില്ലാതെ പ്രകടനം നടത്തി മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ മറ്റു സംഘടനകൾക്കെതിരെയും കേസുണ്ട്. ട്രെയിൻ തടഞ്ഞതിന് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കെതിരെയും കേസുണ്ട്. റൂറൽ മേഖലയിൽ റോഡ് ഉപരോധം, നിയമത്തിെൻറ പകർപ്പ് കത്തിക്കൽ, പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ട് 11 ഡി.വൈ.എഫ്.െഎ, 20 യൂത്ത് ലീഗ് , 19 െറവലൂഷനറി യൂത്ത് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കണ്ണൂരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണുള്ളത്. വിവിധ സംഘടനകളിലെ 300ലേറെ പേർ കേസുകളിലുണ്ട്. എല്ലാവരെയും വരെയെല്ലാം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.അനുമതിയില്ലാതെ പ്രകടനം, വഴി തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് കുറ്റം. 1000 ൽ താഴെ പിഴലഭിക്കാവുന്ന കേസുകളാണ് ്ല്ലാം.
ഇടുക്കിയിൽ 73 പേർക്കെതിരെ കേസ്. മാർഗതടസ്സം സൃഷ്ടിച്ചെന്നും അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നുമാണ് കുറ്റം. തൊടുപുഴ-23, നെടുങ്കണ്ടം- 29, വണ്ടിപ്പെരിയാർ- ഒമ്പത്, അടിമാലി- ആറ് എന്നിങ്ങനെയാണ് കേസ്.
ആലപ്പുഴ ജില്ലയിൽ 67 കേെസടുത്തു. 178 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ മാന്നാറിലാണ് -12 കേസ്.
പത്തനംതിട്ടയിൽ കേസ് എടുത്തത് 120 പേർക്കെതിരെ. പ്രതികളിൽ ഏറെയും ബി.എസ്.പി, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി പ്രവർത്തകരാണ്. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ 50ഓളം എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. േകാട്ടയം ജില്ലയിൽ മുപ്പതോളം എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെ കേസെടുത്തു. നാൽപതോളം പേരെ അറസ്റ്റ് ചെയ്തു. ഗതാഗതതടസ്സത്തിന് 130 േപർക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.