കൊച്ചി: തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവർ ഗവാസ്കറിന് മർദനമേറ്റ സംഭവത്തിൽ തനിക്കെതിരെ എടുത്ത എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകൾ നൽകിയ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. ഹരജിയിൽ സർക്കാർ നിലപാട് കോടതിയെ അറിയിച്ചേക്കും. തെൻറ കൈക്കു കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ വാദം. ഫോൺ കൈയ്യിൽ ഉണ്ടായിരുന്നില്ല. ഗവാസ്കറിന് പരിക്കില്ല എന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തി എന്നാണു വിവരം. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യുഷനോട് ആവശ്യപ്പെടണം എന്നും എ.ഡി.ജി.പിയുടെ മകൾ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.