പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ വനിത നേതാവിെൻറ പരാതി അന്വേഷിക്കുന്ന പാർട്ടി കമീഷൻ നടത്തിയ തെളിവെടുപ്പിൽ ഗൂഢാലോചന സിദ്ധാന്തം ആവർത്തിച്ച് ശശി അനുകൂലികൾ. രണ്ട് ദിവസമായി നടക്കുന്ന തെളിവെടുപ്പിെൻറ ആദ്യ ദിവസം ആറുപേരിൽ നിന്നാണ് മൊഴിയെടുത്തത്.
സി.പി.എം മണ്ണാർക്കാട് ഏരിയ സെക്രട്ടറി യു.ബി. രാമകൃഷ്ണൻ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ഏരിയ സെൻറർ അംഗവുമായ പി. അരവിന്ദാക്ഷൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം ജിനേഷ് ബാലൻ, കാഞ്ഞിരപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ലിലീപ് കുമാർ, മണ്ണാർക്കാട് നഗരസഭ കൗൺസിലർ മൻസൂർ, ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി കെ.സി. റിയാസുദ്ദീൻ എന്നിവരാണ് ആദ്യ ദിവസത്തെ തെളിവെടുപ്പിന് ഹാജരായത്.
ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം ജിനേഷ് ബാലൻ ഒഴികെയുള്ളവർ ശശി അനുകൂല നിലപാട് കൈക്കൊണ്ടെന്നാണ് സൂചന. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന നിലപാട് അവർ ആവർത്തിച്ചു.
ജില്ലയിലെ ഒരു ഏരിയ കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും ശശി അനുകൂല നിലപാടെടുത്തവർ കമീഷന് മുമ്പാകെ പറഞ്ഞു. തെളിവെടുപ്പ് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. എന്നാൽ, ഗൂഢാലോചന സിദ്ധാന്തം തെളിയിക്കേണ്ടത് പറഞ്ഞവരുടെ തന്നെ ഉത്തരവാദിത്തമാണെന്നും പരിശീലനം ലഭിച്ച പോലെയാണ് ഇവർ വാസ്തവവിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ശശി വിരുദ്ധ പക്ഷത്തുള്ള നേതാക്കൾ പറയുന്നു.
ഗൂഢാലോചന പരിശോധിക്കും –ശ്രീമതി
പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ ഉയർന്ന പരാതിയിൽ ഗൂഢാലോചന ഉൾെപ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ കമീഷൻ അംഗം പി.കെ. ശ്രീമതി എം.പി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ. തെളിവെടുപ്പ് ചൊവ്വാഴ്ച തുടരും.
നീതി ഉറപ്പാക്കും –എ.കെ. ബാലൻ
പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരായ ഡി.വൈ.എഫ്.ഐ നേതാവിെൻറ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് അന്വേഷണ കമീഷൻ അംഗം എ.കെ. ബാലൻ. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുന്ന നടപടിയുണ്ടാകും. തെളിവെടുപ്പിെൻറ ഘട്ടത്തിൽ ഉയർന്ന ഗൂഢാലോചന വാദത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.