ശശിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

കൊച്ചി: പി.കെ ശശി എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സി.പി.എം അന്വേഷണ കമീഷൻ അംഗം ശ്രീമതി ടീച്ചർക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടൻ കൈമാറും.

ഫോണ്‍ വഴിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. പരാതിയിൽ ഉറച്ചു നിൽക്കുന്നതായും പി.കെ ശശിക്കെതിരെ സംഘടനാ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടതായാണ് വിവരം. എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തത്. അന്വേഷണ കമീഷൻ റിപ്പോർട്ട് ഉടൻ സി.പി.എം സംസ്ഥാന കമ്മറ്റിക്ക് കൈമാറും.

ഈ മാസം 25ന് മുന്‍പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ കമ്മീഷൻ അംഗങ്ങള്‍ക്ക് നിർദേശം നൽകി. സംഘടനാ പരിപാടികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും പി.കെ ശശിയോട് വിട്ടുനിൽകാനും സി.പി.എം നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - PK Sasi Case Investigation-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.