കൊച്ചി/പിറവം: സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആരാധന നടത്താനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തി െൻറ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. സംഘര്‍ഷം മുറ്റിയ അന്തരീക്ഷത്തിൽ ബുധന ാഴ്ച രാവിലെ 7.30ഓടെ പൊലീസ് സംരക്ഷണത്തോടെയാണ് തോമസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഓ ര്‍ത്തഡോക്‌സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിലെത്തിയത്. എന്നാല്‍, പള്ളിയുടെ ഗേറ്റുകള്‍ അടച്ച് യാക്കോബ ായവിഭാഗം പ്രതിരോധിക്കുകയായിരുന്നു. സംഘർഷാവസ്ഥക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല.
ശ്രേഷ്ഠ ബസേലിയോസ് തോമ സ് പ്രഥമന്‍ കാതോലിക്ക ബാവായുെടയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ വൈദികരും നൂറുകണക്കിന് വിശ്വാസികളും രാവിലെതന്നെ പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് പൊലീസ് നിർദേശിച്ചതനുസരിച്ച് ഒരു ഗേറ്റ് തുറന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം അടഞ്ഞ ഗേറ്റിന് മുന്നിലേക്കാണ് എത്തിയത്. തുറന്ന വഴിയിലൂടെ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ തങ്ങള്‍ പരമ്പരാഗത വഴിയിലൂടെയാണ് വന്നത് എന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിെൻറ മറുപടി. തുടര്‍ന്ന് പള്ളി ഗേറ്റിന് മുന്നില്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സഹനപ്രാർഥന തുടങ്ങി.
കോടതി വിധി പൂർണമായി നടപ്പാക്കുന്നതുവരെ സഹന സമരം തുടരുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ദേവാലയത്തിനുള്ളിലും അങ്കണത്തിലുമായി നൂറുകണക്കിന് സ്ത്രീകളടക്കമാണ് മുദ്രാവാക്യങ്ങളുയർത്തി പ്രതിരോധനിര തീർത്തത്. ഫാ.സ്‌കറിയ വട്ടക്കാട്ടില്‍, ഫാ.അബ്രഹാം കാരമ്മേല്‍, ഫാ.മാത്യൂസ് വാതക്കാട്ടേല്‍ എന്നിവര്‍ സംസാരിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. വൈകീട്ട് ആറോടെ പൊലീസ് സൂപ്രണ്ടിെൻറയും ആർ.ഡി.ഒയുടെയും നേതൃത്വത്തിലുള്ള സംഘം പൂട്ടുപൊളിച്ച് അകത്ത് കടന്നു.
നേരേത്ത, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിഭരണം ഏറ്റെടുക്കാനും ആരാധനക്കും സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നാല് വൈദികര്‍ക്കാണ് പൊലീസ് സംരക്ഷണം അനുവദിച്ചത്. തുടർന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാൻ എത്തിയത്.
രാത്രി ഏറെ വൈകിയ സാഹചര്യത്തിൽ തുടർനടപടി നിർത്തിെവച്ചതായി പൊലീസ് അറിയിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തഹസില്‍ദാര്‍ പി.എസ്. മധുസൂദനെൻറ നേതൃത്വത്തില്‍ റവന്യൂസംഘവും അഡീഷനല്‍ എസ്.പി എം.ജെ. സോജന്‍, ഡിവൈ.എസ്.പി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സും മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സും പുഴയിലെ രക്ഷാപ്രവര്‍ത്തനത്തിന് സ്‌കൂബാ ടീം ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരെയും സജ്ജമാക്കിയിരുന്നു.
67 പേർക്ക് വിലക്ക്
പിറവം: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗത്തിലെയും 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാൻ പൊലീസ് വിലക്ക് ഏര്‍പ്പെടുത്തി. വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് രണ്ടുമാസത്തേക്ക് വിലക്ക്. ഇതുസംബന്ധിച്ച് ഇരുവിഭാഗത്തിനും അറിയിപ്പ് നല്‍കി. പിരിഞ്ഞുപോകണമെന്ന അറിയിപ്പ് പാലിക്കാത്തതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.